ഒരു മാസം മുഴുവൻ വാട്സാപ്പും ഫെയിസ്ബുക്കും ഇല്ലാതെ വന്നാൽ...
ഇവിടെ നമ്മൾ, മാറുന്ന ലോകത്തിന്റെ അന്തരീക്ഷത്തിൽ നവമാധ്യമങ്ങളാൽ ഒരേ സമയം മലിനമായും അതേ സമയം ധന്യമായും തോന്നുന്ന തരംഗങ്ങളിൽ. എനിലേ പോലെ തന്നെ ലോകജനതയുടെ മനസ്സുകളിൽ സാമ്യമായ താള തരംഗങ്ങൾ ഉത്ഭവിക്കാൻ ഇടയാക്കുന്ന രണ്ടു യുവ സ്രിഷ്ടികൾക്കിടയിൽ ഫെയിസ്ബുക്ക്,വാട്സാപ്പ്. നവ മാധ്യമങ്ങളുടെ അതിർവരമ്പു ലംഘനം എന്ന് ആദ്യം നരബാധിച്ച മനസ്സുകൾക്ക് തോന്നിയെങ്കിലും പിന്നീട് മനുഷ്യമനസ്സുകളുടെ നിസ്സഹായതയെ ഒരേ അളവിൽ കൂട്ടാനും,കുറയ്ക്കാനും ഇവയ്ക്ക് സാധിച്ചു. യുവ തലമുറ മുതൽ നരബാധിച്ചവർ വരെ ഒരു പോലെ ഉപഭോക്താകളാവുന്ന വേളയിൽ പുതു ജനനം സംഭവിച്ച കുട്ടികളുടെ തിരിച്ചറിവിൽ വരെ ഈ പേരുകൾക്കു സ്ഥാനം ലഭിച്ചു. യാന്ത്രികത ഒരു രോഗമാകുന്ന കാലത്ത്, യാന്ത്രികമായ മനുഷ്യർ സ്രഷ്ട്ടിക്കപ്പെടുന്നതു പോലും അവരുടെ അനുവാദം ഇല്ലാതെയാണ് എന്ന് ഇവയുടെ ആഗമനം നമ്മെ ബോധ്യപ്പെടുത്തുന്നു. സഹജീവികളോടുള്ള വികാരം മുതൽ സ്വന്തം ആതമാവിന്റെ നൈസർഗിക സ്വഭാവത്തിനു വരെ അളവു നിശ്ചയിക്കു